കൂടും, കിളിയും…

birds

മഞ്ഞയും ഓറഞ്ചും കലർന്ന നിറത്തിൽ, തുടുത്തു വിങ്ങിയ നാരങ്ങകൾ. അവ പഴുത്തു തൂങ്ങി കിടക്കുന്ന നല്ല പച്ച ചെടിയിലാണ് ബ്ലൂ ജെയ്  വകഭേദത്തിൽപ്പെട്ട , ശകുന്തപ്പക്ഷി എന്നു നമ്മൾ വിളിക്കുന്ന, ആ നീല പക്ഷികൾ കൂട് കൂട്ടിയിരിക്കുന്നത്. അതാകട്ടെ, സ്വീകരണ മുറിയുടെ ജനാലയുടെ സ്ഫടിക പാളിയുടെ സുരക്ഷത്വത്തിൽ വിശ്വസിച്ചു കൊണ്ടുള്ള വീട് വയ്ക്കലാണ്. ‘നാരകം നട്ടിടവും, നാരി ഭരിച്ചിടവും’ വലിയ കുഴപ്പമില്ലെന്ന് പറയും പോലെ! ഈ നാരകം, അമേരിക്കൻ നാരകമായതിനാലും, കുടുംബനാഥന് സ്ത്രീ ഭരണത്തെപ്പറ്റി പൊതുവെ നല്ല അഭിപ്രായമായതിനാലും, കിളിക്കും iconoclastic ആയി കൂടു വെയ്ക്കാൻ തോന്നിയതാവും!

‘ Working Woman-Bird’, വളരെ സ്വാതന്ത്ര്യ ബോധമുള്ള അമ്മയാണ്. കൂട്ടിൽ പലപ്പോഴും ആൺ പക്ഷിയാണോ, അമ്മ പക്ഷിയാണോ എന്ന് സംശയം തോന്നും. ആഹാരം കൊണ്ട് വന്ന് , അടയിരിക്കുന്ന പക്ഷിക്ക് സഖാവ്‌ പക്ഷി കൊടുക്കുന്നത് കാണാം. പെട്ടെന്നുള്ള കാറ്റിലും മഴയിലും മനുഷ്യർ വരെ കമ്പിളി തേടി പോകുന്ന അന്തരീക്ഷത്തിൽ , കൂട്ടിലിരിക്കുന്ന പക്ഷി ചിറകുകൾ വിടർത്തി അതിന്റെ മുട്ടകളെ സംരക്ഷിക്കുന്നു.

( മാർക്ക് ട്വൈൻ പണ്ട് പറഞ്ഞിട്ടുണ്ട്: ‘ഞാൻ അനുഭവിച്ച ഏറ്റവും ഭയങ്കര ശിശിര കാലം കാലിഫോണിയൻ ഗ്രീഷ്മമാണ് ‘)

ആ പക്ഷിയ്ക്ക് നല്ല കർമ്മ ബോധമുണ്ട്. നല്ല നിറവോടെ അത് അതിന്റെ ജോലി ചെയ്യുന്നു !

മനുഷ്യ-പ്പക്ഷികളെ ചിന്താശീലരാക്കുന്ന പല സങ്കീർണതകളും ഇവയ്ക്കില്ല എന്ന് തോന്നി.

“മറ്റുള്ള പക്ഷികൾ തന്നെക്കാൾ മെച്ചപ്പെട്ട കൂടാണോ കെട്ടിപ്പടുത്തിയിരിക്കുന്നത്? ആ കൂടുകളിൽ തന്റെ മുട്ടകളെക്കാളും ഭംഗിയുള്ള മുട്ടകളുണ്ടോ? അവയുടെ ചുറ്റുവട്ടം എത്ര തരം മരങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു? തന്റേതിനേക്കാളും തിളക്കമുള്ള പല നുറുങ്ങുകളും , കടലാസും കൊണ്ട് എത്ര സമീപസ്ഥരായ കിളികൾ കൂടുകൾ അലങ്കരിച്ചിരിക്കുന്നു? അവയുടെ സഖാക്കൾ കാറ്റിനോടൊപ്പം എത്ര വേഗത്തിൽ പറന്നാണ് പ്രാണികളെ പിടിച്ചു കൊണ്ട് വരുന്നത്? കുഞ്ഞുങ്ങൾ വളർന്നാൽ അവയ്ക്കു കിട്ടേണ്ട ആഹാരം ഇന്നേ കരുതി വയ്ക്കണോ? അതിനായി ഇപ്പോഴെ മറ്റു കിളികളെ മാറ്റി നിർത്താൻ എന്താണ് വഴി?”

അപ്പോൾ ഒരു ചിന്ത കൂടി വന്നു പോയി. ഒരു കിളിയും , ഇന്നേ വരെ , ക്രൂരത ചെയ്തതായി അറിവില്ല.
‘എത്ര ജന്മം മലത്തിൽ കിടന്നും, എത്ര ജന്മം ജലത്തിൽ കിടന്നും’, പല ജീവികളായി പരിണമിച്ചു കിട്ടിയ മനുഷ്യ ജന്മം അത്രയ്ക്ക് കേമമോ ?

പുണ്യം ചെയ്ത ആത്മാക്കളാണ് പക്ഷികൾ ആകുന്നതു എന്നിരിക്കിലോ? അവ എത്ര പരിശുദ്ധതയോടെ, എത്ര അർപ്പണബുദ്ധിയോടെ, എന്നാൽ എത്ര നിസ്സംഗതയോടെ സ്വന്തം കർമ്മങ്ങൾ ചെയ്യുന്നു!

എന്തായാലും പക്ഷി പുരാണം കാരണം ഒരു ഗുണമുണ്ടായി.
‘അമ്മേ, എനിക്ക് ഈ പാല് വേണ്ട!’ എന്ന് ഒരുത്തി ചിണുങ്ങിയപ്പോൾ , ‘പോയി ആ പക്ഷി കുഞ്ഞിനെ നോക്ക് ! അതിന്റെ തള്ള കൊക്കിൽ ഒതുങ്ങുന്നതു കൊടുക്കുമ്പോൾ, എത്ര വേഗത്തിൽ തിന്നുന്നു!’ എന്ന് ‘ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാൽ’ മനുഷ്യനാമതു എന്ന മട്ടിൽ വഴക്കു കൊടുത്തു.

ചുവപ്പും, ഓറഞ്ചും, വൈലറ്റും പൂക്കൾ ആർത്തു വളരുന്ന പൂന്തോട്ടത്തിൽ, ‘ ആരാമത്തിന്റെ രോമാഞ്ചമായതു’ പൂമാലയോ , പെൺകുട്ടിയോ അല്ല… ശാന്തമായി കൂടു കാക്കുന്ന ആ ശകുന്തപ്പക്ഷി തന്നെ.

 

ദുഷ്ടദൂരാ ദുരാചാര ശമിനീ ദോഷവർജ്ജിത…

IMG_2728

‘DMwM’ഹാഷ്ടാഗ്: # DO NOT MESS WITH ME നെറ്റിയിൽ ഒട്ടിച്ചു നടക്കേണ്ട സന്ദർഭങ്ങൾ ഉണ്ടാവും ജീവിതത്തിൽ..!

ദുർഗ്ഗാ ദേവിയെ നമ്മൾ പൂജിക്കുന്നത് ആ ശക്തി സ്വരൂപിണിയെ ഭയന്നും ബഹുമാനിച്ചുമാണല്ലോ ! തല വെട്ടുന്ന അരിവാളുമായി, കോപാവിഷ്ടയായ കാളി ദേവിയെ ആരും സ്നേഹത്തോടെ നോക്കാറില്ല- തീർച്ചയായും ഒരു പടി ദൂരെ നിന്നും കൈകൂപ്പും.

‘ഭയ ബിനു ഹോയി ന പ്രീത് ‘ എന്ന് തുളസിദാസ് ശ്രീ രാംചരിതമാനസത്തിൽ എഴുതി വച്ചിട്ടുണ്ട് . അതായത്, ഭയം ഉള്ളിൽ തോന്നിയാൽ മാത്രമേ ബഹുമാനവും നല്ല പെരുമാറ്റവും ഉണ്ടാവൂ! വരുണൻ സ്വയമേ വഴി കാട്ടാതെ വന്നപ്പോൾ, ആഗ്നേയാസ്ത്രം തൊടുത്തിട്ടു , ക്ഷമാശീലരിൽ അഗ്രഗണ്യനായ ശ്രീരാമ പ്രഭു, കത്തുന്ന കണ്ണുകളുമായി ചൊല്ലുന്നതാണ്!

ഏതു മൃഗവും, അള മുട്ടിയാൽ, ചേരയെ പോലെ കടിക്കുകയും, സ്വരക്ഷാർഥം ‘baring the fangs’ചെയ്യുകയും പതിവാണല്ലോ. മനുഷ്യനും ഒരു മൃഗമായതിനാൽ, ഇപ്പറഞ്ഞ പരിപാടികൾ നമ്മളും ചെയ്‌തു വരുന്നു. അത് കുടുംബത്തിലോ, ജോലി സ്ഥലത്തോ, പൊതു വേദിയിലോ – എവിടെ വേണമെങ്കിലും ആവാം.
ഒരു വ്യക്തിയുടെ പരിപാവനമായ personal space-ഇൽ അതിക്രമിച്ചു കടക്കുന്നവരെ മനുഷ്യർ പലപ്പോഴും -അരിവാളും, ചുറ്റികയും, വാളും, വാക്കും, തോക്കും കുഴലും, അമ്പും വില്ലും, ചീത്തയും, തെറിയും, കോടതിയും കേസും, ഇത്യാദിയുടെ വകഭേദങ്ങളോടെ – തീക്ഷ്ണതയോടെ നേരിടുന്നു. അത് പ്രകൃതി കൊടുത്ത പാഠമാണ് : SURVIVAL OF THE FITTEST. ഒന്നുകിൽ നീ, അല്ലെങ്കിൽ ഞാൻ !

നമ്മൾ പെൺകുട്ടികളെ പലപ്പോഴും വളർത്തുന്നത് ‘ക്ഷമിച്ചും സഹിച്ചും ജീവിക്കണം’ എന്ന് ഓതിയാണ്. ഈ പുണ്യമായ ചിന്തകൾ അവർ എത്തിപ്പെടുന്ന കുടുംബ സാഹചര്യങ്ങളിലോ, ജോലി സ്ഥലത്തോ കാണില്ല എന്നത് നമ്മൾ മറന്നു പോകുന്നു. ‘ നല്ല ആഹാരം ഉണ്ടാക്കാൻ അറിയില്ല’ എന്ന കുറ്റത്തിന് ആരോപണ വിധേയയായ,അതിനു ശിക്ഷയായി കൈ വിരലുകളിൽ വടിയുടെ അടിപ്പാടുകളുമായി ഐ എ എസ് ബാച്ച് മേറ്റിനെ കാണേണ്ടി വന്ന എന്റെ സീനിയർ എന്നോട് ചോദിച്ചു : ‘അവൾ എന്തിനാണ് അത്രയും സഹിച്ചത്?’ ‘ നേരത്തെ ഇട്ടിട്ടു പോകേണ്ടതല്ലേ? കേസ് കൊടുക്കേണ്ടതല്ലേ?’
അപ്പോൾ ഞാൻ കെആർ മീരയുടെ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീയെ’ഓർമിച്ചു . എത്രയോ സത്യങ്ങളാണ് അതിലുള്ളത് എന്നോർത്ത് പോയി.

നമ്മൾ പലരും,കൂടുതൽ ക്ഷമിക്കുന്നു. നേരത്തെ ചെയേണ്ടത് പില്കാലത്തേക്കു മാറ്റി വയ്കുന്നു. അടിക്കാൻ ഓങ്ങുന്നവനെ, ഭയക്കുന്നു. അപമാനിക്കുന്നവരെ, അർഹതയില്ലാതെ തലയിൽ കയറ്റി വയ്ക്കുന്നു. നമ്മുടെ നന്മയെ മുതലെടുക്കുന്നവരെ വെറുതെ വിടുന്നു. അത് നാശത്തിലോട്ടുള്ള വഴി.

ഇതാ, ഇവിടെ വരെ മാത്രം. അത് കഴിഞ്ഞു ഒരടി മുന്നോട്ടു വച്ചാൽ, അപ്പോൾ തിരിച്ചടി കിട്ടും എന്ന് ശത്രുവിന് ബോധ്യം ആകണം. സ്വയം രക്ഷിക്കാൻ പ്രാപ്തിയുള്ള മനുഷ്യരെ – സ്ത്രീയോ പുരുഷനോ ആകട്ടെ – ആരും പരീക്ഷണ വസ്തുവാക്കില്ല.
ശത്രുക്കൾ ആരും ഇല്ല എന്ന മൂഢ സ്വർഗത്തിൽ ജീവിച്ചിട്ട് കാര്യമില്ല. ആരുടെയാണോ hidden agenda നിങ്ങൾ കാരണം വെളിച്ചപ്പെടുന്നത്, അവർ ശത്രുക്കളാവുന്നു എന്നത് സാമാന്യ ബുദ്ധി മാത്രം. ഇത് ‘നല്ല മനുഷ്യർക്ക് ‘ വരില്ല എന്നത് വിഡ്ഢിത്തം! സാധാരണ, നല്ല മനുഷ്യർക്കാണ് കൂടുതൽ ശത്രുക്കൾ!

എല്ലാവരേയും പ്രീതിപ്പെടുത്തി ജീവിക്കാൻ ആവില്ല. ഭയമില്ലാതെ ജീവിക്കാൻ ആവും. അതിന് നെറ്റിയിൽ ഒട്ടിച്ചില്ലെങ്കിലും, ശരീര ഭാഷയിലും, വാച്യ ഭാഷയിലും, ‘ ഒരടി ദൂരം പാലിക്കുക’ എന്നൊരു signal ഉള്ളത് നന്ന്.

ഗുരു ഉവാച : കുരങ്ങന്റെ പിൻഗതിക്കാർ, ആ സിഗ്നൽ വേഗം വായിച്ചു കൊള്ളും!

**

പേട്രി(ചോറിന്റെ) പരിമളം

IMG_2689

പെട്ടെന്നാണ് മഴ പെയ്തത്. മണ്ണ് നനഞ്ഞ് സുഗന്ധം ഉയർന്നു. മകൾ തുള്ളി ചാടി മഴയത്തിറങ്ങി.
‘നല്ല മണം !’
അത് കവികളും മറ്റും പാടി പുകഴ്ത്തിയ വാസന. ആംഗലേയത്തിൽ ‘PETRICHOR’ എന്ന് പറയും. (പെട്രിക്കോ എന്ന് വാച്യഭാഷ )
വീട്ടു മുറ്റത്തിലെ കൂവളം തണുത്ത കാറ്റിൽ ആടുന്നു.
‘പനി പിടിക്കും…അകത്തോട്ടു വാ…’
അത് പറഞ്ഞിട്ട് ഞാൻ പശ്ചാത്തപിച്ചു!
ഇത് പണ്ട്, എന്നോട് മൂത്തവർ ചൊല്ലിയത്! ഞാൻ തീരെ വകവയ്ക്കാത്തത് !
‘നനഞ്ഞോ …അത് കഴിഞ്ഞു കുളിക്കണം കേട്ടോ!’ ഞാൻ മാറ്റി പറഞ്ഞു.
‘മൂത്തവർ ചൊല്ലും  മുതുനെല്ലിക്ക ആദ്യം കയ്ക്കും, പിന്നെ മധുരിക്കും!’
ഞാൻ നെല്ലിക്ക സ്മരണകളിലോട്ടു പോയി.

നല്ല പിങ്ക് നിറത്തിൽ അയല്പക്കത്തെ മരത്തിന്റെ ചുവട്ടിൽ പടർന്നു കിടക്കുന്ന കായ്കൾ…അതേതു നെല്ലിക്കയായിരുന്നു? എന്തൊരു നല്ല മണമായിരുന്നു ആ പിഞ്ചു കൊച്ചു നെല്ലിക്കയ്ക്ക്! സ്കൂളിൽ കൂട്ടുകാരി കൊണ്ട് വരുന്ന ഉപ്പും മുളകും കൂട്ടിയുള്ള ലൗലോലിക്കയുടെ കൊതിയോർമ്മകൾ! പിന്നെ നല്ല വലിയ നെല്ലിക്ക: ശരിക്കും കയ്പുള്ള വക. ശങ്കരാചാര്യന്റെ കഥ പറയുമ്പോൾ അമ്മ പറഞ്ഞു തന്ന സുവർണ്ണ നെല്ലിക്ക…ഉപ്പിലിട്ട നെല്ലിക്ക കൊടുത്ത പാവപ്പെട്ട സ്ത്രീ…കുട്ടിയായ ശങ്കരൻ ചൊല്ലിയ കനക ധാര സ്ത്രോത്രം. എന്റെ അമ്മയുടെ കഥയിൽ, സ്വർണ്ണ നെല്ലിക്കയാണ് വർഷിക്കപ്പെട്ടത് എന്ന് മാത്രം!

മഴയത്തു തിമിർത്തു കളിച്ച ബാല്യം. കൂട്ടുകാരോടൊപ്പം പാടങ്ങളും മറ്റും ഓടി ചാടി നടന്ന് …നാട് മുഴുവൻ കറങ്ങി തിരിച്ചു വന്നിരുന്ന സുരക്ഷിത ബാല്യം…തോർത്ത് കൊണ്ട് കനാലിലെ വെള്ളത്തിൽ മീൻ പിടിച്ച കുട്ടി കാലം…ഇന്നെന്റെ മകൾക്ക് വിചിത്രമായി തോന്നുന്ന കഥകൾ.
ഇപ്പോൾ കുട്ടിയെ തനിച്ചു കളിയ്ക്കാൻ വിടുന്നത് ആലോചിക്കാൻ വയ്യ! എന്റെ കുറ്റമോ അതോ എന്റെ സ്നേഹമോ ?

കുട്ടിക്കാലം ചിലവിട്ട വീട്ടിൽ ഒരു പ്ലാവുണ്ടായിരുന്നു. കൂഴ ചക്കയായിരുന്നു. വരിക്കയോട് കിടപിടിക്കുമ്പോൾ അധഃകൃത വർഗ്ഗമെന്ന മട്ടിലാണ് നാട്ടുകാർ ഞങ്ങളുടെ  കൂഴ പ്ലാവിനെ നോക്കിയിരുന്നത്. എന്നാലെന്താ? അത് ഞങ്ങൾക്ക് നല്ല ചക്ക പഴം തന്നു. അമ്മ ചക്ക ഉപ്പേരി വറുത്തു തന്നു.ഞങ്ങൾ ഊഞ്ഞാലിട്ടു കളിച്ചു. പ്ലാവിന്റെ ഇല കൊണ്ട് അടുക്കള പാത്രം ഉണ്ടാക്കി …എല്ലാം കഴിഞ്ഞു, വീട് മാറിയപ്പോൾ, പുതിയ വീട്ടിലെ ഫർണിച്ചറിനായി  അതിനെ വെട്ടി. അത് വീണപ്പോൾ ഞങ്ങൾ കരഞ്ഞു.
‘സാരമില്ല, പ്രിയമുള്ള പ്ലാവിനെ പുതിയ വീട്ടിൽ കൂടെ കൊണ്ടുപോകാമല്ലോ’ എന്നാരോ സമാശ്വസിപ്പിച്ചു.
ചിതാ ഭസ്മം പോലെയൊരു ഓർമ്മ.

*
‘ഇവിടെ വന്നിരിക്ക്! ഇച്ചിരി എണ്ണ പുരട്ടട്ടെ !’ ഞാൻ പറഞ്ഞു. പുതിയ തലമുറ നെറ്റി ചുളിച്ചു. എങ്കിലും അമ്മൂമ്മയുടെ എണ്ണയുടെ കർപ്പൂര ഗന്ധം അവളെ ആകർഷിച്ചു. തുളസിയും, കുരുമുളകും, കർപ്പൂരവും…എന്ത് നല്ല ഗന്ധം.
മഴ നനഞ്ഞ തലമുടിയിൽ ശാസ്ത്രമൊക്കെ തെറ്റിച്ചു ഞാൻ എണ്ണ പുരട്ടി കൊടുത്തു…
‘അമ്മൂമ്മ, ഇന്ന് പപ്പടം തരണേ!’മകൾ വിളിച്ചു പറഞ്ഞു.
എത്ര വേഗത്തിലാണ് നഗരത്തിലെ സ്കൂൾ കുട്ടി വീട്ടിലെ അന്തരീക്ഷത്തിൽ അലിഞ്ഞു ചേർന്നത് !
അപ്പോൾ മഴ നല്ല ശക്‌തിയായി പെയ്തു തുടങ്ങി…
ആ താളം കേട്ടപ്പോൾ ശങ്കരാചാര്യന്റെ മഹിഷാസുര മർദ്ദിനിയിലെ അനുപമമായ വരികൾ ഓർത്തു പോയി..
മധു മധുരേ മധു കൈടഭഭഞ്ജിനി കൈടഭഭഞ്ജിനി രാസരതേ
ജയജയഹേ മഹിഷാസുരാമർദിനി രമ്യകപർദിനി ശൈലസുതേ…
**

നോട്ട് : ഉത്തർ പ്രദേശിലെ കന്നൗജിൽ,മുഗൾ രാജാക്കന്മാരുടെ കാലം മുതൽ അത്തർ ഉണ്ടാക്കുന്ന പാരമ്പര്യമുണ്ട്. അവിടെ, മഴയുടെ സ്പർശത്തിൽ കുളിരുന്ന മണ്ണിന്റെ മണത്തിനെ ഒരു itr-e -khakhi യായി , അത്തറായി ഉണ്ടാക്കിയെടുക്കുന്നു.

തോലന്റെ പനസി അഥവാ ചക്കി

IMG_2656

ഞാൻ എരുക്ക് തപ്പി ഇറങ്ങിയതായിരുന്നു…എത്തി ചേർന്നത് തോലനിൽ!!!

തോല കവിയെ പറ്റി പണ്ട് ഐതിഹ്യമാലയിൽ വായിച്ചിട്ടുണ്ട്. സംസ്കൃതവും മലയാളവും നല്ല കൈത്തഴക്കത്തോടെ, ഫലിതരൂപേണ പ്രയോഗിച്ചു വന്ന അതിബുദ്ധിമാൻ.
അദ്ദേഹത്തിന്റെ ‘nemesis’ ആയിരുന്ന ചക്കിയെന്ന സ്ത്രീയെ കുറിച്ച് എഴുതിയ പല വരികളും, പൊങ്ങച്ച സഞ്ചി കൊണ്ട് നടക്കുന്നവർക്ക് നല്ല പരിഹാസമാണ്.

‘അന്നൊത്ത പോക്കീ! കുയിലൊത്ത പാട്ടീ!
തേനൊത്ത വാക്കീ! തിലപു‌ഷ്പമൂക്കീ!
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ!’

അരയന്നത്തെ പോലെ നടക്കുന്നവളേ
കുയിലിന്റെ ശബ്ദ മാധുര്യമുള്ളവളേ
തേൻ പോലെ വാക്കുകൾ മൊഴിയുന്നവളേ
എള്ളിൻപൂ പോലത്തെ മൂക്കുള്ളവളേ
പാവപ്പെട്ട ഇല്ലത്തെ, ധാന്യമണികൾ പോലെ
നീണ്ടതായ കണ്ണുകൾ ഉള്ളവളേ!!

(കുറച്ചു അരി കൊണ്ട് ധാരാളം പേരെ ഊട്ടണമല്ലോ! അല്ലെങ്കിൽ, ധാരാളം നാൾ കുടുംബം നടത്തണമല്ലോ…അപ്പോൾ യവാഗു-ധാന്യമണികൾ, പ്രയോഗത്തിൽ നീണ്ടിരിക്കുമല്ലോ !)

എന്തായാലും പഠിപ്പില്ലാത്ത സ്ത്രീ പറഞ്ഞു: ‘എന്നെ ഇങ്ങനെ പോക്കി, വാക്കി എന്നൊന്നും വിളിക്കേണ്ട..നല്ല വാക്കുകൾ വേണം!’

അങ്ങനെ തോല കവി നിമിഷ നേരം കൊണ്ട് സംസ്‌കൃത ശ്ലോകം ഉണ്ടാക്കി ചൊല്ലി പോലും:

‘അർക്കശു‌ഷ്കഫലകോമളസ്തനീ!
ശർക്കരാസദൃശ ചാരുഭാ‌ഷിണീ!
തന്ത്രിണീദല സമാന ലോചനേ!
സിന്ധുരേന്ദ്രരുചിരാമലദ്യുതേ!’

ചക്കിയെ കൊണ്ട് തോലനെതിരെ ഒരു # മി ടൂ തുടങ്ങാൻ വകുപ്പുള്ള വക ആ വരികളിലുണ്ടല്ലോ.

പല വിവക്ഷകളിൽ , ‘ ഗണപതി വാഹനായരി നയന’
( പൂച്ചക്കണ്ണി ! എലിയുടെ ‘അരി ‘ / ശത്രുവായ പൂച്ച.)
പിന്നെ ‘ ദശരഥ നന്ദന സഖ വദന’
(ഹനുമാന്റെ മുഖം? കുരങ്ങി.!!!)
എന്നുമൊക്കെ വായിക്കാൻ സാധിക്കുന്നു.

**
പൊട്ടി ചിരിപ്പിക്കുന്ന പല ഭാഷാ പ്രയോഗങ്ങളും, കവിതകളും, കഥകളും, കണ്ടെത്താൻ ബുദ്ധിമുട്ടില്ല…പുസ്‌തകം കിട്ടാനാണ് പാട് !

സി വി രാമൻ പിള്ളയുടെ പ്രഹസനങ്ങൾ കിട്ടാനില്ല! പണ്ട് ഞാൻ കൊതിയോടെ പത്താം ക്ലാസ്സിൽ വയ്ച്ചു ‘ കുറുപ്പില്ലാ കളരിയും, പാപി ചെല്ലുന്നിടം പാതാളവും’ മറ്റും ഒരു ടീച്ചറോട് ചോദിച്ചു വായിച്ചതായി ഓർമ്മ … ഇതൊന്നും സുലഭമല്ലാത്തത് എന്താണാവോ ?

അരവിന്ദന്റെ ‘ ചെറിയ മനുഷ്യരും വലിയ ലോകവും ‘ തരാൻ അണ്ണനോട് കാല് പിടിച്ചിട്ടും ഒരു രക്ഷയുമില്ല !
‘ഒരു കോപ്പി മാത്രമേ ഉള്ളൂ …വേണമെങ്കിൽ ഇവിടിരുന്നു വായിച്ചോ…’ എന്നാണ് കർക്കശ മറുപടി .

പിന്നെ രക്ഷ ഇന്റർനെറ്റ് തന്നെ…അങ്ങനെ തോലനെയെങ്കിലും വീണ്ടു കിട്ടി…പല ഗൂഗിൾ ഗ്രൂപ്സ് തോല കവിക്കായി ഉണ്ടെന്നും മനസ്സിലായി!

‘പനസി ദശായാം പാശി’
ചക്കി പത്തായത്തിൽ കയറി…ഭാഷയുടെ ഗൂഢ-ചിരികൾ വല്ലപ്പോഴുമെങ്കിലും നമുക്ക് വേണ്ടേ?
**
നന്ദി

https://ml.m.wikisource.org/wiki/ഐതിഹ്യമാല/തോലകവി

മത്സ്യപുരാണം

IMG_2655

‘ എന്റെ അമ്മയുടെ ആ മീൻ കറി ! അതിന്റെ രുചി…’
‘   അത് കൊള്ളാം ! ഞാൻ മീൻ കൈ കൊണ്ട് തൊടുന്നത് തന്നെ നിങ്ങളുടെ വീട്ടിൽ ചെന്നിട്ടാ !’
‘നിന്റെ കറിയും മോശമല്ല!’
‘ഓ, ഇപ്പോഴെങ്കിലും ഒന്ന് പറഞ്ഞല്ലോ!’
‘നാളെ പച്ച മാങ്ങയും മുരിങ്ങക്കായും ചേർക്കണം കേട്ടോ!’
‘അതിനെന്താ, ആവാമല്ലോ !’
അത് അച്ഛനും അമ്മയും തമ്മിലുള്ള നിർദ്ദോഷമായ ഡയലോഗ്.
*
എന്നെ മീൻകാരിയുടെ അടുക്കൽ നിന്നും വാങ്ങിയതാണെന്നും, അത് കൊണ്ടാവും എനിക്ക് മീൻ കൊതി എന്നും പറഞ്ഞു കേട്ടിട്ടുണ്ട് !
മീൻ, അതിന്റെ ഏതു വകഭേദത്തിൽ പെട്ടാലും, നമ്മുടെ പ്രിയ ഭക്ഷ്യ വസ്തു തന്നെ.
തിരുവോണത്തിനും ‘അതെന്താ മീൻ കിട്ടിയില്ലേ?’ എന്ന് ചോദിക്കുന്നവർ കുടുംബത്തിലുണ്ട്.
‘ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണം’ എന്നാണ് ചിലരുടെ ഭാവമെങ്കിൽ, ഞങ്ങളുടെ കുടുംബത്തിൽ, ‘ജീവിക്കുന്നെങ്കിൽ നല്ല മീൻ കഴിച്ചിട്ട് വേണം’, എന്ന നിലപാടാണ് .
‘അപ്പച്ചിയുടെ വാള മീൻ കറി സ്വപ്നം കാണുന്നു’ എന്നും മറ്റുമുള്ള വാക്യങ്ങളിൽ യാതൊരു പുതുമയുമില്ല. അതിന്റെ രുചിയറിഞ്ഞ ആരും തന്നെ, സ്വപ്നം കണ്ടു കൊണ്ടേയിരിക്കും…
‘കുടംപുളിയും വെളുത്തുള്ളിയും ഇട്ട മീൻ, മദ്ധ്യ തിരുവിതാംകൂർ സ്പെഷ്യലാണ്…ഞങ്ങൾ വാളൻ പുളിയാണ് ചേർക്കുക…’
‘പൊരിച്ച മത്തി കഴിക്കണോ, അത് വാഴയിലയിൽ  വാട്ടിയതു വേണം!’
‘ആര് പറഞ്ഞു? നല്ല എണ്ണയിൽ വറുത്തു കോരി ഞങ്ങടെ അവിടെ ഉണ്ടാക്കുമല്ലോ!’
‘കണവ കഴിച്ചിട്ടുണ്ടോ? അതോ നത്തോലി കരിവാട് പാർട്ടിയാണോ?

‘കണവ തോരനാണ് എനിക്കിഷ്ട്ടം! പിന്നെ നല്ല തേങ്ങ വറുത്തരച്ച കൊഞ്ചു കറിയും കേമം!
‘കറിവേപ്പിലയുടെ കുറവുണ്ട് ! പക്ഷെ സംഗതി കൊള്ളാം!’
എന്തൊക്കെ മീൻ പുരാണം കേൾക്കണം !
*
അങ്ങനെ, അങ്ങനെ, കടലിനും സമുദ്രത്തിനും ദൂരെ, കടൽ മീനെന്നു കേട്ടുകേഴ്‌വി ഇല്ലാത്ത നാട്ടിലെത്തി.
‘അയ്യോ, മീൻ കഴിക്കുമോ?’
ആ ധ്വനി കേട്ടപ്പോൾ തന്നെ എനിക്ക് അപകടം മണത്തു.

‘തിരിച്ചു കടിക്കാത്ത എന്തിനേയും തിന്നും. ആരേയും ഭത്സിക്കാതെ, നിറഞ്ഞ മനസ്സോടെ ആഹാരം കഴിക്കുന്നതിനു, ജാതിമതഭേദമുണ്ടോ?’

മനസ്സിൽ തോന്നിയത് അതാണ് : പക്ഷെ പറഞ്ഞില്ല.

‘ഞാൻ വളർന്നത് കടലിന്റെ നാട്ടിലാണ് ! ബംഗാളികളും മലയാളികളും, ഫുട്ബോളിനോപ്പം മീനിനേയും സ്നേഹിക്കുന്നു !’
ആദ്യമായാണ്, കഴിക്കുന്ന ഭക്ഷണത്തിന്റെ പേരിൽ ഒരു വർഗ്ഗഭേദം ശ്രദ്ധിച്ചത്.

സസ്യാഹാരം ഒരു പടി മുന്നിൽ എന്നാണ് പലരുടെയും നിലപാട്.
‘ജോർജ് ബെർണാഡ് ഷായുടെ ഒരു ഫലിതമുണ്ട് : ആരായിരുന്നു കൂടുതൽ ദേഷ്യം പിടിച്ചവൻ? സസ്യാഹാരിയായ CAIN അഥവാ മാംസാഹാരിയായ ABEL ?കഥ അറിയാമോ?’ ഞാൻ ചോദിച്ചു.
‘അല്ലെങ്കിലും ഇവർ ഇച്ചിരി കൊമ്പുള്ള കൂട്ടത്തിലാ’, എന്ന മട്ടിൽ ചിലർ തുറിച്ചു നോക്കി…
ഞാൻ ഉത്തരം കൊടുക്കാതെ പിന്തിരിഞ്ഞു.

**
അമ്മയെ വിളിച്ചപ്പോൾ ദുഃഖം രേഖപ്പെടുത്തി : ‘ അമ്മേ, ദോശയും, തലേന്നത്തെ വറ്റിച്ച മീൻ കറിയും വേണം. വായിൽ വെള്ളമൂറുന്നു !’
‘എന്റെ കുഞ്ഞേ ! ചക്കപ്പുഴുക്കും മീനും ഇപ്പോൾ അച്ഛന്    വിളമ്പിയതേ ഉള്ളൂ….കഷ്ടം നിനക്ക്   തരാൻ പറ്റുന്നില്ലല്ലോ !’
‘ ഇനി അതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ ! അമ്മാ, ഫോൺ വെച്ചോ !’ ഞാൻ തിക്ത മനസ്സോടെ നെടുവീർപ്പിട്ടു.
അണ്ണനെ വിളിച്ചപ്പോൾ, സമുദ്രങ്ങൾക്കപ്പുറത്തും നിന്നും ഒരു ചിരി…’ആഹാ , ഞാനിപ്പോൾ മീനും കൂട്ടി കപ്പ കഴിച്ചതേയുള്ളൂ ! നിനക്ക് കിട്ടത്തില്ല അല്ലേ ഇതൊന്നും?’

മത്സ്യാവതാരവും മറ്റും ചെയ്ത എന്റെ ഭഗവാനേ! വല്ലപ്പോഴും സിസ്റ്ററുമാർ കൊണ്ട് തരുന്ന മീൻ കറി നീയായിട്ടു മുടക്കം വരുത്താതെ നോക്കണേ ! അതും കൂടി ഇല്ലെങ്കിൽ, ‘മീൻ തൊട്ടു കൂട്ടാൻ’ ഭാഷയുടെ പിതാവ് പറഞ്ഞത് literally പാലിക്കാതെ ജീവിക്കേണ്ടി വരുമല്ലോ!

**

അമ്മയും ഞാനും…

IMG_2641

ഈ അമ്മ പിന്നെയും തുടങ്ങി…! പണ്ട് ഞാൻ പരിഭവപ്പെട്ടതു പോലെ, ഇപ്പോൾ എന്റെ കുഞ്ഞുങ്ങൾ മുഖം വീർപ്പിക്കുന്നു.

1 . വൃത്തിയായി നടക്കണം.

അമ്മ കഷ്ടപ്പെട്ട് തയ്‌പ്പിച്ചു കൊണ്ട് വന്ന ചുരിദാറൊന്നും ഞാൻ ഇട്ടില്ല. പകരം എനിക്കിഷ്ടമുള്ള ഒരു പഴയ ഉടുപ്പും വലിച്ചു കയറ്റി പഠിക്കാൻ പോയി. അപ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞു.

“മോളെ വൃത്തിയായി നടക്കണം…നിനക്ക് മോളുണ്ടാവുമ്പോൾ മനസ്സിലാവും ,”എന്നൊരു ആത്മഗതം!
“പിന്നെ, അപ്പോഴല്ലേ !” പതിനാറു വയസ്സിലെ റെബെല്ലിയൻ പുറത്തെടുത്തു, ബുക്ക് കൊണ്ട് മുഖം മറച്ചു ഞാൻ ചിരിച്ചു . പുസ്‌തകം അമ്മ ലൈബ്രറിയിൽ നിന്നും കൊണ്ട് തന്നതാണെന്നു തത്കാലം മറന്നു…

പിന്നീട് വർഷങ്ങൾ ഒത്തിരി കഴിഞ്ഞു. എന്റെ മോളോട് ഞാൻ പറഞ്ഞു. “വൃത്തിയായി നടക്കണം.”
അവൾ, എന്റെ കണ്ണിൽ തീരെ യോജിക്കാത്തൊരു വലിയ ഷർട്ട് സെലക്ട് ചെയ്തു.

പിന്നെ പറഞ്ഞു…”എനിക്കിതു വേണം.” ഒരു തർക്കവും ഫലം ചെയ്തില്ല.

ഇളയവൾ എന്നെ സമാധാനിപ്പിച്ചു.  “അത് ചേച്ചിക്ക് ചേരും…അതാണ് ചേച്ചിക്ക് ഇഷ്ടം.”

‘നിനക്കൊക്കെ പിള്ളേരുണ്ടാവുമ്പോൾ മനസ്സിലാവും !’

രണ്ടു ചിരിക്കുട്ടികൾ എന്നെ ഭൂമിയിലോട്ട്‌ ഇറക്കി.

“പിന്നെ, അപ്പോഴല്ലേ! ”

2 പയ്യെ തിന്നാൽ, പനയും…

പരീക്ഷയുടെ തലേന്ന്, വായിച്ചു തീർക്കാത്ത ചാപ്റ്ററുകൾ നോക്കി തലകറങ്ങി. ‘ പണ്ടേ പറഞ്ഞിട്ടില്ലേ ഞാൻ? അഹങ്കാരം കാണിക്കരുത്. എല്ലാം അറിയാം എന്ന ഭാവം അപകടകാരിയാണ് ! പയ്യെ തിന്നാൽ പനയും തിന്നാം. നേരത്തെ റിവിഷൻ കഴിച്ചു വെച്ചിരുന്നെങ്കിൽ, ഈ അർദ്ധരാത്രിയിൽ ഉറക്കം ഇളക്കേണ്ടി വരുമായിരുന്നോ?’
ഇനി ഇപ്പം അമ്മയുടെ വഴക്കിന്റെ കൂടെ കുറവേ ഉള്ളൂ എന്ന് മുറുമുറുത്തു കൊണ്ട്, പുസ്‌തകത്തിനുള്ളിലേക്കൊരു മുങ്ങാങ്കുഴി…അത് ചരിത്രം.

പരീക്ഷയുടെ തലേന്ന് ഒരുത്തി വലിയ പഠിത്തം.

‘ഈ ടെക്സ്റ്റ് ബുക്ക് വായിച്ച ലക്ഷണമൊന്നും കാണുന്നില്ലല്ലോ ! ഞങ്ങളൊക്കെ അടിവരയിട്ടു പഠിക്കുമായിരുന്നു…പ്രധാന പോർഷനൊക്കെ…ഈ രാത്രിയിൽ ഇനി നീ എത്ര പഠിക്കും!?’

മകൾ പുരികം ഉയർത്തി. ‘ ടെക്സ്റ്റ് വരച്ചു കേടാക്കാൻ പാടില്ല. എനിക്കെല്ലാം അറിയാം…’
‘ പണ്ടേ പറഞ്ഞിട്ടുണ്ട് ! എല്ലാം അറിയാം എന്ന ഭാവം കൊള്ളത്തില്ല . നേരത്തെ റിവിഷൻ ചെയ്തു വയ്ക്കണം…പയ്യെ തിന്നാൽ…!’ ഞാൻ ശബ്ദം ഉയർത്തി. അവൾ മൈൻഡ് ചെയ്യാതെ പേജ് മറിച്ചു…

അപ്പോൾ എന്റെ ഉള്ളിലിരുന്നു അമ്മ പറഞ്ഞു…പണ്ടേ ഞാനും പറഞ്ഞതാ…

3 ആ സിനിമ കാണണ്ട !

വടക്കൻ പാട്ടു സിനിമകൾ തിയേറ്ററിൽ വരുമ്പോൾ , അമ്മ ഉത്സാഹത്തോടെ കാണാൻ പ്ലാൻ ഉണ്ടാക്കും. നസീറിനേയും ഷീലയേയും , കുതിരയേയും , വാൾപയറ്റിനേയും വലിയ പ്രതിപത്തി ഇല്ലാതെ നോക്കാൻ തുടങ്ങിയ സമയത്തു നമ്മൾ സ്റ്റൈലിൽ പുച്ഛ പ്രകടനം നടത്തും ! ‘അമ്മ വേണമെങ്കിൽ പൊയ്‌ക്കോ ! ആ സിനിമ കാണണ്ട ! എന്തൊരു ബോർ !’

കുമാര സംഭവം കാണുമ്പോൾ, കൈകൂപ്പുന്ന അമ്മ , രോഷാകുലയായി നെടുവീർപ്പിടും…’വല്ലപ്പോഴും, എനിക്കിഷ്ടമുള്ള വല്ലതും വരുമ്പോൾ, ഇവിടെ ആർക്കും വേണ്ട!’

‘ ഞങ്ങൾക്ക് കാണണ്ട ആ സിനിമ ! എന്തൊരു ബോർ ! ‘ രണ്ടാളും അഭിപ്രായം രേഖപ്പെടുത്തി, കമ്പ്യൂട്ടറിൽ വായുംനോക്കി ഇരിക്കുന്നു.
എനിക്ക് ദേഷ്യം വന്നു. ‘വല്ലപ്പോഴും, എനിക്കിഷ്ടമുള്ള വല്ലതും വരുമ്പോൾ, നീയൊക്കെ എന്തൊരു ഭാവം ! നല്ല ആക്ടറാണ് ! ‘
‘ അമ്മ , അതിന്റെ റേറ്റിംഗ് നോക്കിയോ? റിവ്യൂസ് തീരെ നല്ലതല്ല. പ്രേത കഥ കാണണമെങ്കിൽ നമുക്ക് ഇംഗ്ലീഷ് പടം കാണാം,’ ഒരു ഉപദേശവും കൂടി ഫ്രീ ഓഫറായി കിട്ടി.

അപ്പോൾ എന്റെ മനസ്സിൽ രാജ് കുമാർ റാവു നസീറിന്റെ ഭാവത്തിൽ ചിരിച്ചു. ഞാൻ കുമാരസംഭവത്തിലെ ശ്രീദേവിയെ നോക്കി തൊഴുത ഹോപ്പ്‌ലെസ്സ് അമ്മയായി.

ഒരു നെടുവീർപ്പ് എന്റെ ഉള്ളിൽ നിന്നും വന്നു…അമ്മ, എനിക്ക് മനസ്സിലാവുന്നു ! മാപ്പ്‌ !!

പാഠം ഒന്ന്. ഒന്നും മാറുന്നില്ല , എന്നാലും എല്ലാം മാറുന്നു. ചിരിക്കു മാത്രം നല്ല സമയബോധമുണ്ട്.

***

ലിസയെ തേടി : യക്ഷിക്കഥ തുടരുന്നു

(വീണ്ടും ലിസ: വായനക്കാർ ആദ്യ പകുതി വായിക്കാൻ അപേക്ഷ)

കോമ്പസ് പിടിച്ചാൽ യക്ഷിയെ നാൽഅയല്പക്കത്തു നിർത്താം എന്ന കവച മന്ത്രം ആരുടേതാണെന്ന് അറിയില്ല. സാധാരണ ഗതിയിൽ  “ചുണ്ണാമ്പുണ്ടോ”  എന്ന് ചോദിച്ചും കൊണ്ട് മുണ്ടുടുത്ത ബ്രാഹ്മണന്മാരെ അലട്ടുകയാണ് ഐതിഹ്യ മാലയിൽ പതിവ്. ദേവീമാഹാത്മ്യം കൈയിലുള്ളയാൾ ജീവനും കൊണ്ട് രക്ഷപ്പെടുമ്പോൾ ബാക്കിയുള്ളവൻ പനയുടെ ചുവട്ടിൽ നഖവും പല്ലുമായി കാണപ്പെടുന്നു.

ലിസ ഒരു മോഡേൺ യക്ഷിയായതിനാലും, ക്രിസ്ത്യാനി യക്ഷി ആയതിനാലും, ചിലപ്പോൾ കുരിശും കോമ്പസും സഹായകമാണെന്നു, ഡ്രാക്കുള വായിച്ച വല്ലോ മഹതിക്കോ മഹാനോ തോന്നി കാണണം. എന്തായാലും വെളുത്തുള്ളി കൊണ്ട് നടന്നില്ല രണ്ടാം ക്ലാസ്സിലെ പിള്ളേർ !!

അങ്ങനെയിരിക്കെ ഗെയിംസ് പീരീഡ് വന്നു. ഇച്ചിരി പനി പിടിച്ച ആശാ ബീഗം മാത്രം ക്ലാസ്സിൽ തനിച്ചായി. കളിച്ചു തിമിർത്തു തിരിച്ചു വന്നപ്പോൾ, ആശയുടെ പനി കൂടിയിരിക്കുന്നു. സ്വപ്നത്തിൽ ലിസയെ കണ്ടു പോലും. കണ്ണ് തുറന്നു നോക്കിയപ്പോൾ ക്ലാസ്റൂമിന്റെ കതകിൽ ‘ ലിസ’ എന്ന് നല്ലവണ്ണം അക്ഷരം തെളിഞ്ഞെന്ന് കൂടി മൊഴി ലഭിച്ചപ്പോൾ തീരുമാനം കടുത്തു. പ്രേതം രണ്ടാം ക്ലാസ്സിലെ പിള്ളേരുടെ പിന്നാലെയാണ്. സൂക്ഷിക്കണം.

അന്ന് വൈകിട്ട്, സ്കൂൾ ബസ്സിന്റെ രണ്ടാം ട്രിപ്പിന് കാത്തിരുന്ന സമയം, ഒന്നും കൂടി ക്ലാസ്സിൽ കയറി ആ കതകിനെ ഒന്ന് കണ്ടു കളയാം എന്നെനിക്കു തോന്നി. (വിവരക്കേട് പണ്ടേ കൂടെയുണ്ട്. അനുഭവം കൊണ്ടേ പഠിക്കൂ എന്ന് അപ്പച്ചി കൂടെ കൂടെ പറയുമായിരുന്നു. )

ഞാൻ ചെന്നപ്പോൾ ക്ലാസ്സ്‌റൂം തൂത്തു വരുന്ന ചേച്ചി ധൃതിയിൽ അടിച്ചു വാരുന്നുണ്ട്. ഞങ്ങളുടെ ക്ലാസ്സ്‌റൂം ഒരു രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ്. മുകളിൽ ആർക്കും പ്രവേശനമില്ലാത്ത ഒന്നോ രണ്ടോ മുറികളുണ്ടായിരുന്നു. ബാക്കിലെ കതകിന്റെ പിന്നിലാണ് കോണിപ്പടി. സാധാരണ ഗതിയിൽ ആ കതകു അടഞ്ഞു കിടക്കും. മുകളിലത്തെ കൊളുത്തു ക്ലാസ് റൂമിന്റെ വശത്തായാണ്.

ഞാൻ സൂക്ഷിച്ചു കതകിനെ നോക്കി നിൽപ്പാണ് . എന്നെ ഒരു കൊടും നിലവിളിയിൽ എത്തിക്കുന്ന രണ്ടു കൈകൾ പെട്ടെന്ന് കതകിന്റെ മുകളിൽ കാണപ്പെട്ടു ! വെളുത്ത വിരലുകൾ, ആ കതകിന്റെ മുകളിലൂടെ നീണ്ടു നീണ്ടു വന്ന് , വെളിയിലുള്ള കൊളുത്തിനെ കോണിയുടെ വശത്തു നിന്ന് തുറക്കാൻ ശ്രമിക്കുകയാണ് ! ‘ എന്റമ്മോ, ലിസ വന്നേ,’ എന്ന് ഞാൻ അലമുറയിടുകയും, കൊളുത്തു മാറ്റി, ആ വാതിൽ തുറന്നു ഒരു സിസ്റ്റർ പുറത്തോട്ടു വരുകയും ചെയ്തു.

ഞാൻ ബോധം കെടാറായ പരുവത്തിലാണ്. ‘ എന്റെ പേര് അതൊന്നും അല്ല.. കൊച്ചെന്തിനാ പേര് വിളിച്ചത്?’ എന്ന് ആ സിസ്റ്റർ അരിശത്തോടെ ചോദിച്ചു. ചൂലും പിടിച്ചു കൊണ്ട് ഞെട്ടി നിന്ന ചേച്ചിയും നല്ല വണ്ണം തന്നു. ‘ ഹോ , ജീവൻ പോയി കിട്ടി. ചില പുതിയ സിസ്റ്റർമാരാണ് മോളിൽ താമസിക്കുന്നത്. അറിയത്തില്ലയോ? കൊച്ചെന്തിനാ ഇവിടെ വായും നോക്കി നില്കുന്നെ?’

എന്റെ കൈയിൽ കോമ്പസ് ഇല്ലാത്തതു ഭാഗ്യമായി. ഇല്ലെങ്കിൽ ആ വെപ്രാളത്തിൽ വല്ലോ അപകടവും സംഭവിച്ചേനെ. ഞാൻ ഇംഗ്ലീഷിൽ ‘ ഷീപിഷ് ‘ എന്ന ഒരു ചെമ്മരിയാട്ടിൻകുട്ടി പരുവത്തിലായി. സ്ഥലം വേഗം കാലിയാക്കിയപ്പോൾ , ഒരു കൊടും ശപഥവും എടുത്തു: ലിസയല്ല , ഇനി അവളുടെ ചേച്ചി വന്നാലും  ഈ പരിപാടിക്ക് നമ്മളില്ല. മനുഷ്യര് തന്നെ ധാരാളം. പിന്നെയല്ലേ  പ്രേതം .

**
വാൽക്കഷ്ണം :

അടുത്ത ദിവസം ഞാൻ ആശാ ബീഗവുമായി പിണങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു മാങ്ങയിൽ ആ പിണക്കം തീർന്നു. ലിസ അവളുടെ പാടിന് പോകട്ടെ. ഉപ്പും  കൂട്ടി മാങ്ങാ തിന്നപ്പോൾ ഞാൻ പറഞ്ഞത് സിസ്റ്ററുടെ കൈവിരലുകളുടെ കഥ !! അത് അടുത്ത ദിവസം കൂടുതൽ കേൾവിക്കാരെ കൊണ്ട് തന്നു. സീമയൊക്കെ വെറും പാവം. നായിക നമ്മളായി !

ശുഭം .

 

The Power of a Question…

IMG_2343

I have been relishing the sweetness of my mother tongue for the past one week. The realisation, that I have still not lost the ability to pen down( literally) a few words in Malayalam, has raised my confidence level immensely. I tried to focus on the light hearted and humorous .The Good Lord knows that we can all benefit by laughing at ourselves a bit! We are all too full of ourselves, generally speaking.

But then another memory emerged, and my mood changed: it took me back to the holiness of it all. The power of a question. Never, ever, underestimate that power to reach out.

When I reached the Bal Sishu Grih ( Home for the children: Orphans/ Abandoned) the classes were going on in full spree. Remember that a decade ago, things were very different. No High Court Committee was there to review and inspect the functioning of such homes. NGO and UNICEF representatives were not given access  freely. The Homes were under the iron control of a rather financially deficit department laboured with too much work and too less sensitivity. Oliver Twist in his orphanage, asking for more, and getting beaten for it- that would catch the picture.

A separate group of children were seated  on a verandah-they were all obviously mentally handicapped, MR, ( affected by mental retardation) and no one was there by their side. They sat vacant eyed and desolate. Pulled by something far beyond compassion, I moved to that corner. It was then that I saw him: bright eyed, eager, sharp !  A very normal child amidst that sad group.

‘ Who is that child? Why have you seated him amongst these kids?’ I asked the Superintendent.

‘ No one understands his language. So….’, she was apprehensive of disciplinary action.

‘ What do you mean? You never tried talking with him?’

She sensed my anger and kept quiet.

When I reached his side, I asked him in Hindi, ‘ Child, what is your name?’

He answered. He also said something in what sounded to me like Telugu.

‘ Are you from Andhra?’ I asked, smiling at him.

A barrage broke; as the ten year old started showering me with his words. I understood the gist of it but not all.

‘ How long since he has been here?’ I asked the Supdt.

‘ Almost three years, Madam. He was shifted from an Agra Home.’

I pulled out my mobile and called my dear friend and batchmate – a North Indian- posted in Andhra Pradesh. She came on line.

‘ I think this kid is from Andhra and accidentally ended up in UP. Please speak to him and tell me the details,’ I said.

She is one of the finest officers I know,( winner of the PM award of excellence ), but more than that she is a great human being. Ten years ago, that same sparkling genuineness, reached out through the phone.

I gave my phone to the kid.

When the phone was given back to me the child was sobbing and my friend was jubilant!

‘ Mini! This is a miracle! He is from a village in the nearby district. He says that he ran off after a bicker with his mother over his lunch and got into a train! The train reached Agra and a police man caught him. He has been in various Homes since then. Note down the address of his house. I shall inform them too.’

I sent the child, accompanied by a senior officer, the very next day to his village in Andhra. When the officer came back, he told me that the villagers celebrated ‘ Diwali’ due to the joy! ‘ Madam, that mother had given him up for dead. The police station had a report which read – presumed dead! I was hugged many times along with him! Felt wonderful!’

**

I felt happy that I could do my bit; and called my friend to convey my gratitude.

‘ Keep asking questions,’ she told me half seriously, half jokingly.

Yes indeed, the power of  a question! It can change someone’s life.

May the Lord enable us to ask the right questions. Always.

***

 

 

 

 

Going Home…

IMG_2229

IMG_1485

IMG_1983

What ‘lights’ you up? The answer can be different for every human being. Maybe there is more than one answer. Usually, that is the truth. Meaningful work, loving family, hobbies…writing, singing, sports, or just sitting in solitude and watching the sunlight. Each of us has to find his/her own answer to that question.

Recently I was watching Elizabeth Gilbert- author of Eat, Pray, Love – speak about her journey home. Home was the term she used to describe something which she loved more than anything. ‘Writing’ was home for her.

After the stupendous success of Eat, Pray, Love, she faced a great fear. She was scared of writing again and failing to meet the standards of the first.She shared that she was happy when the next book flopped, because she could finally get back home without any more fears…She could get back and simply write for the sheer joy of writing. She went on to write many more beautiful books.

The challenge, in her perspective, was that we tend to give up our right to reach our own ‘ homes’.  There are many pressures preventing us from doing so. We have to find what gives us joy ( lights us up) and stick with it, without allowing anyone/ anything to dislodge us from that sacred space with their judgement of us.

In one way, this is what the great Jospeh Campbell spoke of in his iconic writings. ‘ Follow your bliss…’ The Hero’s journey belongs to each of us. Every adventure need not be heroic. It could be just the insistence that one has to have an hour every day, to be alone: to just be.

Even that could be a small heroic victory. Because, it could be your idea of bliss. That could be your ‘sacred space’ to rejuvenate yourself.

One of the things which lights me up is enjoying words in any form.

Is there some written rule anywhere that only successful people can write? Only those who are published should dream? Only those who are famous should indulge in imagination?  Or that only when you are supremely talented, you should dare to put a pen on paper- that too in only ‘specific’ human languages?

Who made all these rules? If I get joy in writing / translating from vernacular languages, who defines the ranking or stature of my happiness? Why would I justify my ‘home’ to anybody else?

*

Even today, when I hear some people discuss with great authority on the how/ why/ what of another human being’s choices, I cannot help a smile. What do they know- these so called experts- on what makes another person’s heart beat rise? Perhaps it is work. Perhaps it is love, perhaps it is a pet. Perhaps…million choices…Instead of wasting precious time trying to find fault with another, they would benefit, if they were to discover a ‘home’ for themselves.

**

Inside my book shelf, I encountered a few books created during my journey home. With every passing day, I am getting there. Unapologetically.

**

A Breathing Space

IMG_2211

In a world where success, happiness, perfect bodies, fame, money, popularity, smiling faces are all  considered synonymous and mixed together in a pot-pourri, sometimes an ordinary human being might stand bemused- wondering at it all… When faced with the onslaught of seemingly unjustified hatred and virulent bias or enemity, one might get apprehensive about the futility of it all…

Pray, where is my place in this melee? Is it that I have no place at all?Do I have a right to breathe the air too, eh?

From the lives of the most inspiring people I have met in my life journey, I have observed certain hometruths that they live quietly by.These have helped me in tough times as well as in normal times, to find a breathing space of my own.

1. They are full of gratitude for whatever they have in life, including their life experiences.

In a recent example, when I looked at the radiant and compassionate face of someone who has literally been to hell and back, he smiled, ‘I am so grateful for that experience because of what I learned in that time!’  It made me feel foolish for the number of times in my life when I slipped into a complaining mode!

(Let me count my blessings…and by God! The list is so big!)

2.  They focus on ‘ giving ‘ than taking. They are hard working, unassuming and grounded.

The Missionary Sister, whose face comes to my mind as I type, is always thinking of how to coach the poor school children better, how to get toilets constructed for the suffering patients, how to organise a small function for the orphans…I often tell her that she is my ‘ mood elevator medicine’, because her spirit of service is so infectious!  I am yet to meet a more unassuming or hard working person than her. And I wonder, if she manages to  sleep for four hours a day!

3. They enjoy living every day

From enjoying a good coffee, a movie, a book , theatre,  or sports or dance or walking,,,, such people have a capacity for enjoying life’s simple pleasures without unnecessary show or ado. I do not find them boasting about their hobbies or activities, and instead take intrinsic happiness in their choices.

4. They are good,  loving and kind

I find myself attracted to these qualities and have found these people to have spring wells of love and kindness which never dry up. Always, they are there to cheer you, to be proud of you, to egg you on, to tease you…Getting in touch with such souls make you heal and smile.

5. They do not compete with you or anyone else

These people compete with their own selves- to become better than they were yesterday! I find them self confident, not jealous of any one, and very pleasant to be around. They do not bitch or gossip about another’s life over their tea and do not snack on someone’s pains as an accompaniment to their drinks. I find them empathetic, humble and non judgemental.

6. They have a strong trust in a ‘ Higher Goodness’ whether they call it God or by any other name. Some do not call it any name.

They do  not believe in  any categorisation or  differentiation between human beings and go by a compass of ‘ goodness’.

7. They bring out the best in others in their  workplaces

The best bosses I have had, had the gift of bringing out the best in their team members. The best leaders that I have seen, were not quick to find fault but always ready to counsel and guide when needed. Above all, they practised what they preached.

They led from the front and never trained their authoritarian power guns on their team members to cow them down or degrade them. It is only when one encounters different leadership styles that one recognises the blessing of having had such mentorship early on, to set a benchmark by.

8. They never compromise on their dignity or self respect. They  also actively try to avoid harming anyone to the extend they can.

They walk a fine balance between respecting themselves and others. But the most inspiring people I knew never tolerated abuse from anyone. They also never went out of their way to retaliate or harm anyone to showcase their stance.

9. They are genuine to the core

Some of the most inspiring people I know are ordinary people who  are genuine to their core. They are not hypocritical and you do not have to watch your back with them. They will not tell you something and mean something else. They are refreshingly honest with themselves and others. I do not mean they are paragons of  virtue, but they are simply themselves without being apologetic about it.

10. They believe that they are stronger than the circumstances that they face currently and are always hopeful about the next cross roads.

The ultimate humility! They know and believe that they have their own sacred space on this earth and no one has the right to take that away from them.

This I would say is a greatly life affirming belief and gives courage to handle many unfortunate events involving people and circumstances beyond our control. The ditto they follow is that ‘ This too shall pass’, and that the journey must go on…

**