“മണ്ണിനായൂഴി കുഴിച്ച നേരം…”

viktor-frankl-book-quotes

അദ്ധ്യാത്മ രാമായണത്തിൽ, കിഷ്കിന്ധാ കാണ്ഡത്തിൽ, സൂര്യാത്മജനായ സുഗ്രീവൻ ചൊല്ലുന്നതാണ്:
“മണ്ണിനായൂഴി കുഴിച്ച നേരം നിധി തന്നെ ലഭിച്ചതുപോലെ രഘുപതേ!”
നമ്മൾ ചെയുന്ന ചെറിയ കാര്യങ്ങൾ, അവിചാരിതമായി വലിയ സന്തോഷങ്ങൾക്കു കാരണമാവുമ്പോൾ, ഈ വരിയുടെ സാരാംശം ശരിയായി വരുന്നു.

കുടുംബത്തിൽ നിന്നും ആരും സ്കൂളിൽ പോയിട്ടില്ലാത്ത “First Time Learners” എന്ന് വിളിക്കുന്ന പെൺകുട്ടികളാണ് സർക്കാർ നടത്തുന്ന കസ്തൂർബാ ബാലിക വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇവരിൽ മിക്കവാറും എല്ലാവരും ‘school dropouts’ ആയിരുന്നു. നാം പറയാറില്ലേ ” പാർശ്വവത്‌കൃതമായവർ ” അഥവാ “marginalized” എന്നൊക്കെ? അങ്ങനെയുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ്. ആറാം ക്ലാസ്സു മുതൽ എട്ടാം ക്ലാസ്സു വരെ സ്കൂൾ ഹോസ്റ്റലിൽ താമസിച്ചുള്ള പഠനം. എട്ടാം ക്ലാസ്സു കഴിഞ്ഞാൽ അവർ തിരിച്ചു പോകുന്നു. പലർക്കും ദാരിദ്ര്യം കൊണ്ടും, സ്കൂളുകളുടെ അഭാവം കൊണ്ടും പിന്നെ തുടർന്ന് പഠിക്കാൻ കഴിയാറില്ല എന്നതാണ് കയ്പ്പേറിയ സത്യം.

അങ്ങനെയുള്ള നൂറോളം കുട്ടികളുമായി ഇടപഴകാൻ ഒരു അവസരം ലഭിച്ചു. അവരോട് മലാല യൂസഫാസിയെ പറ്റിയും നാദിയ മുറാദിനെ പറ്റിയും സംസാരിക്കാൻ കഴിഞ്ഞു. നല്ല ആത്മവിശ്വാസമുള്ള കുട്ടികൾ. അവരുടെ ഒരു ചെറിയ ആഗ്രഹം : ഒരു സിനിമ കാണണം.
മൊബൈലിലും,ടെലിവിഷനിലും ഒരു നിമിഷം കൊണ്ട് സിനിമ കാണുന്ന നമ്മൾ, മാളിലെ തണുപ്പത്ത്‌ , പോപ്പ്കോണും കൊറിച്ചു രസിക്കുന്ന നമ്മൾ അത് കേട്ടാൽ ഞെട്ടും. കണ്ണ് തുറപ്പിക്കുന്ന നിമിഷം.

ഇന്ന് കുട്ടികളോടൊപ്പം, ഉദ്യോഗസ്ഥരും, ചൈൽഡ് ലൈൻ പ്രവർത്തകരും, യൂണിസെഫ് ഉദ്യോഗസ്ഥരും സിനിമ കണ്ടു. സിംബയോടൊപ്പം കുട്ടികളും ചിരിക്കുകയും കരയുകയും ചെയ്തപ്പോൾ എനിക്ക് സുഗ്രീവസ്തുതി ഓർമ്മ വന്നു.

ദൈവമേ ! ചുറ്റും അടിതെറ്റിക്കുന്ന വൻ കൊടുങ്കാറ്റാണ് : ഭയവും, സ്വാർത്ഥതയും, ക്രോദ്ധവും , ക്രൂരതയും ആഞ്ഞു വീശുന്നു. ആർക്കുമാർക്കും സംതൃപ്തിയില്ല. ദുരയുടെ ഹുങ്കാരമാണ് എങ്ങും. അപ്പോൾ നീ കാൽവരിയിൽ നിന്നും , മെക്കയിൽ നിന്നും, കപിലവസ്തുവിൽ നിന്നും, അഗസ്ത്യ ഹൃദയത്തിൽ നിന്നും : അങ്ങനെ എല്ലാ പുണ്യ ഭൂവുകളിൽ നിന്നും പറഞ്ഞതു തന്ന കഥകൾ, ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ നിന്നും ഞങ്ങൾ മനസ്സിലാക്കുന്നു.

വിക്റ്റർ ഫ്രാങ്കെലിന്റെ ” Man’s Search For Meaning” കൂടെക്കൂടെ വായിക്കാൻ ഞങ്ങളെ ഓർമ്മിപ്പിക്കുക. മനുഷ്യ മനസ്സുകളിൽ പതിയിരിക്കുന്ന എല്ലാ നരകവും നാകവും അതിൽ കാരുണ്യത്തിന്റെ ഭാഷയിൽ വിശകലനം ചെയ്തിരിക്കുന്നു. ആ അറുപത്തിയൊൻപതു പേജുകൾ മതി ജീവിതം തന്നെ വഴി മാറ്റി നടത്തുന്ന സഹാനുഭൂതി മനസ്സിലാക്കാൻ.

വഴി തെറ്റാതെ, അറിവില്ലാത്തൊരടിയങ്ങളെ, നേർവഴി നടത്തേണമേ!
**

2 thoughts on ““മണ്ണിനായൂഴി കുഴിച്ച നേരം…”

  1. “ദൈവമേ ! ചുറ്റും അടിതെറ്റിക്കുന്ന വൻ കൊടുങ്കാറ്റാണ് : ഭയവും, സ്വാർത്ഥതയും, ക്രോദ്ധവും , ക്രൂരതയും ആഞ്ഞു വീശുന്നു. ആർക്കുമാർക്കും സംതൃപ്തിയില്ല. ” – The statement is quite true. The veracity of these few sentences reflect a greater aspect of the cacophonous reality of society. The herculean women who inspired this younger generation (which I am happily a part of!) such a Malala Yousafzai stood true to Viktor Frankl’s famous quote, “Everything can be taken from a man but one thing: the last of the human freedoms—to choose one’s attitude in any given set of circumstances, to choose one’s own way.”

    Gratias tibi mulier!
    (Latin for thank you ma’am!)

    Liked by 1 person

Leave a comment